എല്‍.ഡി.എഫ്. സര്‍ക്കാരിന്റെ അഞ്ചാമത്തെ ബജറ്റും ക്ഷേമവും വികസനവും ഉറപ്പുവരുത്തുന്നതുംദീര്‍ഘവീക്ഷണമുള്ളതുമാണെന്ന് സി.പി.ഐ. സംസ്ഥാന എക്‌സിക്യൂട്ടീവ് അഭിപ്രായപ്പെട്ടു.
സാധാരണക്കാരുടെ ജീവിതാഭിവൃദ്ധി ഉയര്‍ത്താന്‍ കഴിയുന്ന ഒട്ടേറെ ക്ഷേമ പരിപാടികള്‍ ബജറ്റില്‍ ലക്ഷ്യമിടുന്നുണ്ട്. 2006-ല്‍ എല്‍.ഡി.എഫ്. അധികാരത്തില്‍ വരുമ്പോള്‍ 100-110 രൂപയായിരുന്ന ക്ഷേമ പെന്‍ഷനുകള്‍ കുടിശികതീര്‍ത്ത് നല്‍കിയതും 300 രൂപയായി ഉയര്‍ത്തിയതും ഈ സര്‍ക്കാരാണ്. അത് 400 രൂപയായി ഉയര്‍ത്തിയത്പാവപ്പെട്ടവരോടുള്ള എല്‍.ഡി.എഫിന്റെ പ്രതിജ്ഞാബദ്ധത തെളിയിക്കുന്നു.
വീട്ടുജോലിക്കാര്‍, പാചക തൊഴിലാളികള്‍, അണ്‍-എയ്ഡഡ് സ്‌കൂള്‍-കോളേജ് അദ്ധ്യാപകര്‍, സ്വകാര്യആശുപത്രികളിലെ നഴ്‌സുമാര്‍, ജീവനക്കാര്‍, പാരലല്‍ കോളേജ് അദ്ധ്യാപകര്‍ എന്നിവര്‍ക്കായി പുതുക്ഷേമനിധിപദ്ധതികള്‍ ആരംഭിക്കുവാന്‍ തീരുമാനിച്ചതും
എല്‍.ഡി.എഫിന്റെ സമീപനം വ്യക്തമാക്കുന്നതാണ്.
കേരളത്തില്‍ ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ളവരായി കേന്ദ്രം അംഗീകരിച്ചിരിക്കുന്നത് 11.5 ലക്ഷം പേരെ മാത്രമാണ്. കേരളത്തില്‍ അത് 20 ലക്ഷമായാണ് അംഗീകരിക്കപ്പെട്ടിരുന്നത്. എന്നാല്‍ 35 - 40 ലക്ഷമായിബി.പിഎല്ലുകാരുടെ എണ്ണം ഉയര്‍ത്താനുള്ള തീരുമാനവും കേരള ജനത സ്വാഗതം ചെയ്യും.
വിലക്കയറ്റം തടയാനും കൂടുതല്‍ ഫലപ്രദമായ നടപടികള്‍ എല്‍.ഡി.എഫ്. സര്‍ക്കാര്‍ ബജറ്റിലൂടെമുന്നോട്ടുവെച്ചിട്ടുണ്ട്. സപ്‌ളൈകോവഴി കമ്പോള വിലയേക്കാള്‍ 30-50 ശതമാനം വരെ വില കുറച്ച് നല്‍കിയിരുന്നഅവശ്യ വസ്തുക്കളുടെ വിതരണം കൂടുതല്‍ വിപുലീകരിക്കാനും റേഷന്‍ കടകളിലൂടെ 13 ഇനം ഭക്ഷ്യവസ്തുക്കള്‍വിതരണം ചെയ്യാനും 300 രൂപയുടെ ഉല്‍പ്പന്നങ്ങള്‍ 50 ശതമാനം വില കുറച്ച് നല്‍കാനുമുള്ള നിര്‍ദ്ദേശങ്ങള്‍വിലക്കയറ്റം പ്രതിരോധിക്കുവാന്‍ സംസ്ഥാന സര്‍ക്കാര്‍ കൈകൊണ്ടുവരുന്ന നടപടികളെ കൂടുതല്‍ ശക്തിപ്പെടുത്തും.
പൊതുമേഖലയെ ശക്തിപ്പെടുത്തുക എന്ന ജനതാല്‍പ്പര്യം ഈ ബജറ്റ് പ്രതിഫലിപ്പിക്കുന്നു. നെല്ലിന്റെ സംഭരണ വിലരൂപയായി ഉയര്‍ത്തിയത് ഈ സര്‍ക്കാരിന് കര്‍ഷകരോടുള്ള ആഭിമുഖ്യം വ്യക്തമാക്കുന്നതാണ്. നവജാതശിശുക്കളുടെ പേരില്‍ 10000 രൂപ നിക്ഷേപിക്കുമെന്ന തീരുമാനവും ശ്രദ്ധേയമാണ്.
പൊതുവിദ്യാഭ്യാസ മണ്ഡലത്തെ ശക്തിപ്പെടുത്താനും ഉന്നത വിദ്യാഭ്യാസ രംഗത്തിന് കൂടുതല്‍ പരിഗണന നല്‍കാനുംബജറ്റിന് കഴിഞ്ഞു. റോഡുകള്‍ നവീകരുക്കുവാനും കൂടുതല്‍ റോഡുകള്‍ നിര്‍മ്മിക്കാനുമുള്ള വിഹിതവും ബജറ്റില്‍വകയിരുത്തിയിട്ടുണ്ട്.
ജനങ്ങളുടെ ക്ഷേമവും സംസ്ഥാനത്തിന്റെ സമഗ്ര വികസനവും ലക്ഷ്യംവെക്കുന്ന ജനകീയ ബജറ്റ് ജനങ്ങള്‍ സ്വാഗതംചെയ്യുമെന്ന് എക്‌സിക്യൂട്ടീവ് വിലയിരുത്തി.
സി.കെ ചന്ദ്രപ്പന്‍